Friday 10 April 2020

പള്ളിയെ, പള്ളിയുടെ ആദ്യകാല അർത്ഥത്തിലേക്കു കോവിഡ് 19 കൊണ്ടെത്തിച്ചു


യേശുവിന്റെ മരണത്തിനും ഉയിർപ്പിനും ശേഷം, പത്രോസും മറ്റു ശിഷ്യന്മാരും ഗുരുവിന്റെ സുവിശേഷം ലോകമെങ്ങും എത്തിക്കുവാൻ ഉല്സുകരായിരുന്നു. ആദ്യമായി അവർ ജെറുസലേമിലും അതിനടുത്തുള്ള സിനഗോഗുകളിലും മറ്റും സുവിശേഷം പ്രസംഗിക്കുകയും പുതുതായി ചേർന്ന അംഗങ്ങൾക്ക് മാമോദീസ നൽകുകയും ചെയ്തുകൊണ്ടിരുന്നു.  രാത്രി കാലങ്ങളിൽ അവിടെയുള്ള അനുയായികളുടെയും പുതുതായി ചേർന്ന അംഗങ്ങളുടെയും വസതികളിൽ മാറി മാറി ചർച്ചകൾ നടത്തുകയും അപ്പം മുറിക്കൽ ശുശ്രുഷയും അത്താഴം കഴിക്കുകയും ചെയ്യുമായിരുന്നു. അവരെല്ലാവരും അന്യോന്യം അവർക്കുള്ളതെല്ലാം ആവശ്യാനുസരണം പങ്കുവെക്കുമായിരുന്നു. ഇങ്ങിനെയുള്ള കുടുംബ കൂട്ടായ്മകളെയായിരുന്നു പള്ളി എന്ന് അന്നുകാലങ്ങളിൽ വിളിച്ചിരുന്നത്. അതുതന്നെയാണ് യേശു, "പത്രോസ്, നീ പാറയാകുന്നു, പാറമേൽ ഞാനെന്റെ പള്ളി പണിയും" എന്ന് പറഞ്ഞതിന്റെ അർത്ഥവും. അല്ലാതെ പത്രോസിന്റെ തലയിൽ ഇന്ന് കാണുന്നതുപോലെയുള്ള ഒരു കൂറ്റൻ കെട്ടിടം പണിയും എന്നല്ല!

അപ്പസ്തോലന്മാരുടെ നടപടിക്രമത്തിലെ സ്ഥിതി വിശേഷം റോമിലെ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന നേരോ ചക്രവർത്തി മുതൽ (64 A D) ഡയോക്ളീഷ്യൻ ചക്രവർത്തിയുടെ കാലം(305 A D) വരെയും ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.  എന്നാൽ അതിനു ശേഷം വന്ന കോൺസ്റ്റന്റയിൻ  ചക്രവർത്തിയുടെ കാലം മുതൽക്കാണ് (306 A.D.)  പള്ളി എന്ന പദത്തിന്റെ അർഥം മാറാൻ തുടങ്ങിയത്. കാലഘട്ടത്തിലാണ് ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതും ഇന്ന് കാണുന്ന തരത്തിലുള്ള ഒരു പള്ളി(കെട്ടിടം) സ്ഥാപിച്ചതും. ഇതാണ് ഇത്തരത്തിലുള്ള ആദ്യത്തെ പള്ളിയെന്നുവേണം പറയാൻ. അതോടു കൂടിത്തന്നെ പുരോഹിതന്മാരും കാനൻ നിയമവും മറ്റു ചട്ടക്കൂടുകളും   നിലവിൽ വന്നു.

എന്നാൽ ഇന്ന് കോവിഡ് 19 വന്നതോട് കൂടി പള്ളി എന്നതിന്റെ അർഥം ആദ്യ കാലത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു. ഇപ്പോൾ പള്ളികെട്ടിടം ഉണ്ടെങ്കിലും ആരും പള്ളിയിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ്. എല്ലാം പണ്ടത്തെ കുടുംബ കൂട്ടായ്മ പോലെ വീട്ടിനകത്തു തന്നെ!!!!

COVID 19 BROUGHT BACK THE MEANING OF CHURCH TO ITS ORIGIN

After the death and resurrection of Jesus, leaders of his disciples also known as the Apostles, started their mission entrusted by Christ. It is nothing but to spread his GOOD NEWS of Love in the form of love your neighbour, love your enemy, and similar other doctrines. In accordance with the Acts of Apostles, initially they started their mission by giving sermons in or near the temples/synagogues of the Jews to which they also belonged and baptised those who joined them. In those days, the Apostles along with their disciples as a group were known as the Church and not the buildings. Hence during that period a building had never called as a Church. They used to break the bread as taught by Jesus during the Last Supper and had the meals together among their houses in turn. They also distributed their possessions and belongings among them according their need. In short there was no priest or a building called Church. There was also no Holy Mass in the present form, but only the breaking the bread in the leadership of Elders in the homes as above.


It is also believed that the above position continued even when the Christians were persecuted during the persecution period of Roman Emperors Nero (64 A.D.) to Diocletian (305 A.D.). However, when the Constantine (306 A.D. to) became the Emperor of the whole of the Roman Empire and also, was converted to Christianity, built a Church as a building in the present form, believed as the first one. Then came the Canon Law and other establishments.

But after the arrival of the COVID 19, the situation is reversed to its original stage where there was no church buildings and no church going. Now, though there are church buildings, there is no church going anywhere, even during this Maundy Thursday to Easter period.



Tuesday 7 April 2020

ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർദിനാൾ ജയിൽ മുക്തനായി


കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓസ്ട്രേലിയയിലെ പരമോന്നത കോടതി കേസ് റദ്ദാക്കിയതിനെ തുടർന്ന് കർദിനാൾ ജോർജ്ജ് പെലിനെ ജയിൽ നിന്നും ഇന്ന് മോചിപ്പിച്ചു.

വിചാരണയിൽ ഹാജരാക്കിയ എല്ലാ തെളിവുകളും ജൂറി ശരിയായി പരിഗണിച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഏഴ് ജഡ്ജിമാരുടെ ഒരു ബെഞ്ച് കർദിനാൾ പെല്ലിന് അനുകൂലമായി ഏകകണ്ഠമായി വിധി പ്രസ്താവിച്ചു. 


വത്തിക്കാനിലെ ധനകാര്യ ശുദ്ധീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2014 ഫ്രാൻസിസ് മാർപാപ്പ ഇക്കണോമി സെക്രട്ടേറിയറ്റിന്റെ തലവനായി പെൽ നിയമിതനായി. വത്തിക്കാനിലെ അക്കൗണ്ടുകൾ ഓഡിറ്റുചെയ്യാൻ പെൽ പ്രൈസ് വാട്ടർ കൂപ്പർ  എന്നിവരെ നിയമിച്ചു. എന്നാൽ വത്തിക്കാനിലെ കുത്തകക്കാരുടെ എതിർപ്പ് കാരണം ഓഡിറ്റ് റദ്ദാക്കുകയും പെൽ തസ്തിക ഉപേക്ഷിക്കുകയും ചെയ്തു.

കർദിനാൾ പെൽ വത്തിക്കാൻ ട്രഷറർ സ്ഥാനത്തേക്ക് മടങ്ങുമോ എന്ന കാര്യം വ്യക്തമല്ല. മടങ്ങിയാലും കുത്തകക്കാർ വെറുതെയിരിക്കുമെന്നു തോന്നുന്നില്ല.


Wednesday 23 January 2019

മാര്‍പ്പാപ്പ വടക്കോട്ടും സിനഡ് തെക്കോട്ടും (Pope to north and Synod to south)


മാര്‍പ്പാപ്പ റോമന്‍ കൂരിയക്ക്‌ 21-12-2018 ന് നല്‍കിയ ക്രസ്തുമസ് സന്ദേശത്തില്‍ മേല്പ്പട്ടക്കാരുടെ കടിഞ്ഞനില്ലാത്ത പ്രവര്‍ത്തികളെപ്പറ്റിയും അതുകൊണ്ട് സഭക്കുണ്ടായ് നാണക്കെടിനെപ്പറ്റിയുമാണ് പ്രധാനമായും പ്രതിപാതിക്കുന്നത്. (പരിശുദ്ധ പിതാവിന്‍റെ സ്വന്തം വാക്കുകളില്‍: “Being Christians, in general, and for us in particular being anointed, consecrated of the Lord does not mean behaving like a circle of privileged people who believe they have God in their pockets, ..... For several years the Church has been seriously committed to eradicating the evil of abuse, .....

Thinking of this painful subject, the figure of King David came to my mind - an "anointed one of the Lord" ( 1 Sam 16,13; 2 Sam 11-12). ... despite his being elected, king and anointed by the Lord, he committed a threefold sin, ie three serious abuses together: sexual abuse, power and consciousness. ....). ലൈംഗിക അധിക്ഷേപം, അധികാര ദുര്‍വിനിയോഗം, മനസാക്ഷിയില്ലായ്മ, എന്നീ മൂന്നു പാപങ്ങള്‍ക്കും അധികാരസ്ഥാനത്തിരിക്കുന്ന പലരും അടിമയയിരിക്കുന്നു എന്ന് അദ്ദേഹം ഏറ്റുപറയുന്നു. ദൈവത്തിന്‍റെ അഭിഷിക്തനായ ദാവീദ് രാജാവിന്‍റെ ഉറിയയുടെ ഭാര്യയിലുണ്ടായ വിഷയാസക്തിയോടും തുടര്‍ന്നുണ്ടായ അധികാര ദുര്‍വിനിയോഗത്തോടും, മനസാക്ഷിയില്ലായ്മയോടും, ഇതിനെ ഉപമിക്കുകയും ചെയ്യുന്നു (2 സാമുവേല്‍ 11). അതിനുശേഷം ഗുരുതര പാപങ്ങളായ വ്യഭിചാരം, നുണ, കൊലപാതകം എന്നീ പാപങ്ങളുടെ ഒരു ചങ്ങല തന്നെ സംഭവിക്കുന്നതും അദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, ഇന്നും ഇതുപോലെയുള്ള ദാവീദുമാര്‍ സഭയിലെ പല അധികാര സ്ഥാനങ്ങളിലും കയരിക്കൂടിയിട്ടുന്ടെന്നും പിതാവ് കൂട്ടിച്ചേര്‍ക്കുന്നു.
അഭിഷിക്തരുടെ ഭാഗതുനിന്നുണ്ടാകുന്ന ഇത്തരം ചെയ്തികള്‍ സഭയുടെ വിസ്വാസതയെതന്നെ അട്ടിമറിക്കുന്നു എന്ന് അദ്ദേഹം പരിതപിക്കുന്നു. ഇത്തരക്കാരെ വെറുതേ വിടില്ല എന്നും താക്കീതു തരുന്നു.
മാത്രവുമല്ല തെല്ലാം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളോട് നന്ദിയും പറയുന്നു. (അദ്ദേഹത്തിന്‍റെ വാക്കുകളില്‍: “Dear brothers and sisters, .... I would like to sincerely thank those media operators who have been honest and objective and who have tried to unmask these wolves and to give voice to the victims.....”)
എന്നാല്‍ സിറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ് 18-01-2019 പുറപ്പെടുവിച്ച Prot.No. 0127/2019 സര്‍ക്കുലര്‍ ചില കാര്യങ്ങളിലെങ്കിലും മാര്‍പാപ്പയുടെ ഈ അഭിപ്രായത്തിനു വിപരീതമായിട്ടാണോ എന്നൊരു തോന്നല്‍. www.manjaly.net 

Thursday 13 September 2018

അനനിയാസുമാരും സഫീറമാരുമാണോ തിരുസഭയെ ഭരിക്കുന്നത്?

2008-09 കാലയളവില്‍ പൊതുവേ അനുഭവപ്പെട്ട സാമ്പത്തിക മാന്ദ്യത്തിനോടനുബ്ന്തിച്ചു ഞാന്‍ ചില വരികള്‍ സത്യദീപം വാരികയിലേക്ക് അയച്ചുകൊടുത്തിരുന്നു. അതില്‍ രണ്ടു വാചകങ്ങള്‍ ഒഴിച്ചുള്ളതെല്ലാം 2009 മെയ്‌ 6 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതിന്‍റെ കോപ്പി ഇതില്‍ വക്കുന്നുണ്ട്. വിട്ടുപോയ വരികള്‍ എന്‍റെ ചില തോന്നലുകളായിരുന്നു. അവസാന പാരഗ്രാഫിന്റെ തുടക്കത്തിലായി ഇങ്ങിനെ, “പക്ഷെ ഒരുകാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാലത്തെ ചില സംഭവവികാസങ്ങള്‍ കാണുമ്പോള്‍ അനനിയാസുമാരും സഫീറമാരുമാണോ (അപ്പ.5) തിരുസഭയെ കയ്യടക്കി ഭരിക്കുന്നതെന്നു തോന്നിപ്പോകും.” എന്നാല്‍ ഇന്നെനിക്കു തോന്നുന്നു, പത്തു വര്ഷം മുന്‍പുള്ള എന്‍റെ തോന്നലുകള്‍ വെറും തോന്നലുകള്‍ അല്ലായിരുന്നു എന്ന്. ഇന്ന് അത് യാഥാര്ത്യമായിക്കൊണ്ടിരിക്കുകയണോ എന്ന് എനിക്ക് തോന്നിത്തുടങ്ങി. (N.B.:- ചില ധ്യാനപ്രസംഗങ്ങളില്‍ പറയുന്നതുപോലെയുള്ള  പ്രവചന വരമൊന്നും എനിക്കില്ല. ചില കണക്കു കൂട്ടലുകള്‍ മാത്രം)   https://www.manjaly.net 



Saturday 23 June 2018

പുകയുള്ളിടത് തീയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു മാര്‍പ്പാപ്പക്ക് മനസ്സിലായി

ചരിത്രത്തില്‍ ആദ്യമായി സീറോ മലബാര്‍ സഭയിലെ ഒരു അതിരൂപതയില്‍ അടിയതിരവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് മാര്‍പാപ്പ വിളംബരം പുറപ്പെടുവിച്ചിരിക്കുന്നു. അതോടൊപ്പം അതിരൂപതയിലെ ഭരണകൂടത്തെ പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് അതിരൂപതാ ഭരണം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഈ നാണക്കേടിലും പ്രതിപക്ഷവും ഭരണപക്ഷവും തങ്ങളാണ് വിജയിച്ചതെന്ന് പറഞ്ഞു വിജയക്കൊടി പാറിക്കുന്നു. ഏതായാലും പുകയുള്ളിടത് തീയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു മാര്‍പ്പാപ്പക്ക് മനസ്സിലയിട്ടുന്ടെന്നുവേണം കരുതാന്‍. ഇനി ഈ വയറസ് ഏതെല്ലാം രൂപതകളിലെക്കും അതിരൂപതകളിലെക്കും പടരുമെന്നാണ് നോക്കേണ്ടത്. ആരും മോശക്കാരല്ലല്ലോ.

പിന്നെ ഒരു കാര്യം. ഗവണ്മെന്റ് തലത്തിലുള്ള അഴിമതിക്ക് അയ്യര്‍ v/s അയ്യങ്കാര്‍ എന്നൊരു ചൊല്ലുണ്ട്. അര്‍ത്ഥം: പോയവനെക്കള്‍ ഭയങ്കരന്‍ വന്നവന്‍. അതൊരു കഥയാണ്. അതുപോലെ ആവാതിരുന്നാല്‍ മതി. https://www.manjaly.net 

Sunday 28 January 2018

MINOR DISPUTE WITH MAJOR ARCHBISHOP ON MARIYAN DOGMA മരിയൻ ഭക്തിയെപ്പറ്റി മേജര്‍ ആർച്ച് ബിഷപ്പുമായി അഭിപ്രായ വ്യത്യാസം

മരിയ ഭക്തിയെപ്പറ്റി സിറോ മലബാര്‍ സഭയിലെ കാലം ചെയ്ത  മേജര്‍  ആർച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ മുന്നോട്ടുവച്ച ചില ആശയങ്ങളോട് സത്യദീപം വാരികയിലൂടെ ഞാന്‍ പ്രതികരിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന പേപ്പര്‍ കട്ടിംഗ് വായിക്കുക.


I had a minor dispute with His Eminence Cardinal (Late) Varkey Vithayathil, Major Archbishop of Syro Malabar Rite regarding some of the points he advanced to support his idea about Marian devotion. For more information read the attachment of my writing in Sathyadeepam Fortnighly (English).  
(My home page: www.manjaly.net )